Click
2012 ഡിസംബർ 5, ബുധനാഴ്ച
ഡിസമ്പര്‍ 6: കാസറഗോട്ട് ബസ്സോട്ടം നിലച്ചു
കാസറഗോഡ്: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഇരുപതാം വാര്‍ഷികമായ വ്യാഴാഴ്ച പതിവു പോലെ കാസറഗോട്ട് അപ്രഖ്യപിത ഹര്‍ത്താലായി മാറി. ചളിയംകോട്, കുമ്പള ആരിക്കാടി, ചൗക്കി, ബദിയഡുക്ക എന്നിവിടങ്ങളില്‍ കെ എസ് ആര് ടി സിസ്വകാര്യ ബസുകള്‍ക്കു നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. ചളിയംകോടു വെച്ചുണ്ടായ കല്ലേറില്‍ കെ എസ ആര് ടിസി ഡ്രൈവര്‍ അജയനു പരിക്കേറ്റു. ബദിയഡുക്കയില്‍ സ്വകാര്യ ബസിനു നേര്‍ക്കാണു കല്ലേറുണ്ടായത്. ഡിസംബര്‍ ആറിനു മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പോലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും ബസുകള്‍ക്കു നേര്‍ക്കുണ്ടായ കല്ലേറ് തലവേദനയായിട്ടുണ്ട്. പ്രദേശത്തു പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി ചൊവ്വാഴ്ച കാസര്‍കോട് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, പ്രധാന ടൗണുകള്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച ഡോഗ് സ്ക്വാഡ് പരിഷോധന നടത്തി. സംശയ സാഹചര്യത്തില്‍ കാണപ്പെടുന്ന വസ്തുക്കളും ലഗേജുകളും ഡോഗ്സ്ക്വാഡ് പരിശോധിച്ചു. ലോഡ്ജുകളും അന്യ സംസ്ഥാനക്കാരായ ആളുകള്‍ താമസിക്കുന്ന ക്വാര്ടേഴ്സുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്.രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കാസര്‍കോട് നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ദൃശ്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക.മതവിദ്വേഷം പരത്തുന്നതരത്തിലുള്ള പോസ്റ്ററുകള്‍ പതിക്കുന്നവര്‍ക്കും ആഹ്ലാദം പ്രകടിപ്പിച്ച് പടക്കങ്ങള്‍ പൊട്ടിക്കുന്നവര്‍ക്കും അക്രമത്തില്‍ ഏര്പെടുന്നവര്ക്കുമെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ