Click

2013, ഡിസംബർ 17, ചൊവ്വാഴ്ച

മൌലിദ് എന്നാല് എന്ത്?നബിദിനാഘോഷം ഇമാമുകളുടെ നിലപാട്

മൌലിദ് എന്നാല് എന്ത്?നബിദിനാഘോഷം ഇമാമുകളുടെ നിലപാട്

 



മൌലിദ്’ ഇത് അറബി പദമാണ്. ഭാഷയില്‍ ജന്മ സമയം, ജന്മ ദിവസം മുതലായ അര്‍ഥങ്ങളുണ്ട്. മുസ്ലിംകളുടെ സാങ്കേതിക പ്രയോഗത്തില്‍ ഇതാണ്. ‘അല്ലാഹുവിന്റെ അനു ഗ്രഹവും സാമീപ്യവും നേടിയ മഹ്ത്മാക്കളെ സ്നേഹാദരവോടെ സ്മരിച്ചു അവരുടെ സംഭവബഹുലവും സദാചാര സംപുഷ്ടവുമായ ജീവിതത്തിന്റെ സ്തുതി കീര്‍ത്തന ങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രമോ ആയി അവതരിപ്പിക്കുക.’ ഇതാണ് സുന്നി കള്‍ പറയുന്ന മൌലിദ്മൌലിദും മൌലിദാഘോഷവൂം രണ്ടാണ്. മഹാത്മാക്കളുടെ ജന്മത്തില്‍ ആഘോഷം പ്രക ടിപ്പിക്കല്‍ മൌലിദാഘോഷമാണ്. രണ്ടിനും ഖുര്‍ആനിലും സുന്നത്തിലും തെളിവുണ്ട്  പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി മഹാത്മാക്കളെ സ്മരിക്കാനും അവരുടെ സ് തുതി കീര്‍ത്തനങ്ങള്‍ ലോകത്തെ അറിയിക്കാനും അല്ലാഹു നിര്‍ദ്ധേശിച്ചതായി കാണാം. ‘ഖുര്‍ആനിലൂടെ ഇസ്മാഈലി(അ)നെ നിങ്ങള്‍ സ്മരിക്കുക.’ ഖുര്‍ആനിലൂടെ ഇദ്രീസി (അ)നെ നിങ്ങള്‍ സ്മരിക്കുക. നമ്മുടെ ദാസനായ ദാവൂദി(അ)നെ നിങ്ങള്‍ സ്മരിക്കുക. ഖുര്‍ആനിലൂടെ മര്‍യമി(അ)നെ നിങ്ങള്‍ സ്മരിക്കുക തുടങ്ങിയ വാക്യങ്ങള്‍ക്ക് ശേഷം ആ മഹാത്മാക്കളുടെ പരിശുദ്ധ ജീവചരിത്രം ലോകത്തിന്റെ മുമ്പില്‍ അഷ്ടാഹു വരക്കു കയും അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. മഹാനായ യൂസുഫ് നബി(അ) ചെറുപ്പത്തില്‍ സ്വപ്നം കണ്ടത് മുതല്‍ മരണ സമയത്ത് എന്റെ നാഥാ ! എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടുകാരനാക്കുകയും ചെയ്യേണമേ ! എന്ന് പ്രാര്‍ഥിച്ചത് വരെ ഖുര്‍ആനിലുണ്ട്. നബി(സ്വ)യുടെ സ്തുതി കീര്‍ ത്തനങ്ങള്‍ പറയുന്ന വളരെയധികം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഈ ആദരിക്കല്‍ ഇസ്ലാമികമായി തെറ്റാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. നമ്മെ ക്കാള്‍ പ്രായാധിക്യം മാത്രമുള്ളവരെ ബഹുമാനിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ലന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ മൌലിദിന്റെ ഉദ്ധേശ്യം മഹാത്മാക്കളെ സ്മരിക്കുക, ബഹുമാനിക്കുക, കീ ര്‍ത്തിപ്പെടുത്തുക, അവരുടെ പ്രീതി ആഗ്രഹിക്കുക, ഇതു മുഖേന അല്ലാഹുവിന്റെ പ്രീതി നേടുക. ഇതൊന്നും തെറ്റാണന്ന് പറയാന്‍ ദീനില്‍ ഒരു തെളവുമില്ല
മൌലിദാകാം, ആഘോഷവുമാവാം, കാമ്പയിനാല്‍ ബഹുകേമവും. പക്ഷേ, റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടന് ഇവയൊന്നും പാടില്ല. പാടില്ലാപാര്‍ട്ടികള്‍ ഇന്നെത്തിനില്‍ക്കുന്നതിവിടെയാണ് തിങ്കളാഴ്ച നോമ്പ് സംബന്ധിച്ചു പറഞ്ഞ ഹദീസ് നബിദിനത്തിന് ഇസ്ലാമില്‍ പ്രാധാന്യമുണ്‍ടെന്ന് തെളിയിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യമായി ഹദീസില്‍ രണ്‍ടു കാര്യമാണ് നബി(സ്വ)പറഞ്ഞത്. ഒന്ന് ‘എന്റെ ജന്മദിനം’, രണ്‍ണ്ട് വഹ്യ് അവതരിച്ചുവെന്നത്. ഇപ്പോള്‍ നബിയുടെ ജന്മം കൊണ്‍ട് തിങ്കളാഴ്ചക്കു പ്രാധാന്യം ലഭിച്ചുവെന്നത് തീര്‍ച്ചയാണ്. ഇത് എങ്ങനെയാണ് നിഷേധിക്കുക? തിങ്കളാഴ്ച ഈ നിലയില്‍ പ്രാധാന്യമുള്ള ദിവസമാണ് എന്നത് തന്നെയാണ് അത് ആഘോഷിക്കാന്‍ അര്‍ഹമായതും. ഈ അര്‍ഹത പ്രകടിപ്പിക്കല്‍ തന്നെയാണ് ആഘോഷവും. ചുരുക്കത്തില്‍, പ്രസ്തുത ഹദീസ് ജന്മദിനത്തിന് പ്രാധാന്യം നല്‍കാനും ആ ദിവസം ആഘോഷിക്കാനും തെളിവാണ്. തിങ്കളാഴ്ച പ്രഭാതത്തിലാണ് ജനനമെന്ന് എല്ലാവരും സമ്മതിക്കുന്നു. ജനനം കൂടി പരിഗണിച്ചാണ് നോമ്പെന്നും എല്ലാവരും അംഗീകരിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യത്തിന് കാരണമായാണ് അന്ന് എന്റെ ജന്മദിനമാണെന്ന് നബി പറഞ്ഞത്. തിങ്കളാഴ്ചയിലെ പ്രഭാതത്തിന് മാത്രമല്ല, ജനനം നടന്ന തിങ്കളാഴ്ചക്ക് മാത്രവുമല്ല, ഖിയാമം വരെയുളള എല്ലാ തിങ്കളാഴ്ചക്കും ബാധകവുമാണ്. ജനനം നടന്ന പ്രഭാതമുള്‍ക്കൊള്ളുന്ന മുഴുവന്‍ തിങ്കളാഴ്ചക്കും ജനനത്തിന്റെ പ്രാധാന്യം ബാധകമാണങ്കില്‍ ജനനം നടന്ന തിങ്കളാഴ്ചയുള്‍ക്കൊള്ളുന്ന മുഴവന്‍ റബീഉല്‍ അവ്വലിനും അത് ബാധകമാണ്. ജനനം നടന്ന റബീഉല്‍ അവ്വലിന് മാത്രമല്ല, ഖിയാമം വരെ എല്ലാ റബീഉല്‍ അവ്വലിനും ബാധകം തന്നെ
തിരു നബി(സ്വ)യുള്‍പ്പടെയുള്ള മുന്‍ഗാമികള്‍ മുഴുവനും തിരുപ്പിറവിയില്‍ സന്തോഷിച്ചവരായിരുന്നു.ഇമാമുകള് റബീഉല അവ്വല് എങ്ങനെ കൊണ്ടാടിയിരുന്നു എന്നും മൌലിദ് കഴിക്കുന്നതിനെ പറ്റി പണ്ടിതര് എന്ത് പറഞ്ഞു വെന്നും നമുക്ക് പരിശോദിക്കാം........ചില കിതാബുകള് താഴെ ഉദ്ദരിക്കുന്നു.....
(1) ഹസനുല്‍ ബസ്വരി(റ) മരണം: ഹി. 110
എനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവനും തിരു നബി(സ്വ)യുടെ മൗലിദിന് ഞാ`ന്‍ വിനിയോഗിക്കുമായിരുന്നു. (ഇആനതുത്വാലിബീ`ന്‍ 3/364, അന്നിഅ്മതുല്‍ കുബ്റാ പേ 6)
(2) ജുനൈദുല്‍ ബഗ്ദാദി(റ297)
ആരെങ്കിലും തിരു നബി(സ)യുടെ മൗലിദ് സദസ്സില്‍ സംബന്ധിക്കുകയും അതിന്റെ മഹത്വം ഉള്‍കൊള്ളുകയും ചെയ്താല്‍ അവന്‍ മുഅ്മിനായിട്ടല്ലാതെ ഈ ലോകത്തുനിന്ന് വിട പറയുകയില്ല (ഇആനതുത്ത്വാലിബീ`ന്‍ 3/365, അന്നിഅ്മതുല്‍കുബ്റാ പേ 6).
(3) മഅ്റൂഫുല്‍ ഖര്‍ഖീ(റ200)
ആരെങ്കിലും മൗലിദ് സംഘടിപ്പിക്കുകയും അതിന് സദ്യ ഒരുക്കുകയും പുതുവസ്ത്രം അണിയുകയും ചെയ്താല്‍ പരലോകത്ത് അന്പിയാക്കളോടൊപ്പം സംഗമിക്കുന്നതാണ്. (ഇആനതുത്ത്വാലിബീന്‍ 3/365, അന്നിഅ്മതുല്‍കുബ്റാ പേ 6))
(4) ഇബ്നുജുബൈര്‍(റ) 540614
ലോകസഞ്ചാരിയായ ഇബ്നുജുബൈര്‍(റ) (540614) തന്റെ രിഹ്ലയില്‍ പറയുന്നു. റബീഉല്‍അവ്വല്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും തിരുനബി(സ്വ)യുടെ വീട് തുറക്കുകയും ജനങ്ങള്‍ അത് കൊണ്ട് ബറകത്തെടുക്കുകയും ചെയ്തിരുന്നു (രിഹ്ലത്തുബി`ന്‍ ജുബൈര്‍ പേ 114). ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നബിദിനാഘോഷത്തിന്റെ ഒരു രീതിയാണിത്.
(5) അശ്ശൈഖ് സ്വാലിഹ് ഉമറുല്‍ മല്ലാഅ് (റ570)
ഇമാദുദ്ദീ`ന്‍(റ)പറയുന്നു: മൗസിലില്‍ ഉമര്‍ മല്ലാഅ്(റ) എന്നറിയപ്പെടുന്ന ഒരുമഹാനുണ്ടായിരുന്നു.അദ്ദേഹത്തിന് ഖുര്‍ആനിലും ഹദീസിലും നല്ല അവഗാഹം ഉണ്ടായിരുന്നു. പണ്ഡിതന്മാര്‍, ഫഖീഹുകള്‍, രാജാക്കന്മാര്‍, ഭരണാധിപന്‍മാര്‍ എന്നിവര്‍ അദ്ദേഹത്തെ വന്നുകാണുകയും അവിടത്തെ ബറകത്ത് പ്രതീക്ഷിക്കുകയും ബറകത്തെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം എല്ലാവര്‍ഷവും നബി(സ്വ)യുടെ ജന്മദിനത്തോട് അനുബന്ധിച്ച് വലിയ മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ടായിരുന്നു. പ്രസ്തുത സദസ്സില്‍ മൗസിലിലെ രാജാവും കവികളും പങ്കെടുക്കും. കവികള്‍ നബികീര്‍ത്തനങ്ങള്‍ ആലപിക്കും. മൗസിലിലെ രാജാവ് നൂറുദ്ദീ`ന്‍ മഹ്മൂദ് സന്‍കീ അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണിതാവും ശൈഖിന്റെ സ്നേഹിതനും ആയിരുന്നു. ദീനിന്റെ ഗുണങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ അദ്ദേഹത്തോട് ശൈഖ് ഉമര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. (അര്‍റൗളതൈന്‍ ഫീ അഖ്ബാരിദ്ദൗലതൈന്‍ പേ: 203)
(6)നൂറുദ്ദീ`ന്‍ മഹ്മൂദ് സന്‍കീ (റ) (511569)
ഇദ്ദേഹം നീതിമാനായ ഭരണാധികാരിയും ഇസ്ലാമിക ശരീഅത്ത് മുറുകെപ്പിടിച്ചവരും സുന്നത്തുകള്‍ നാട്ടില്‍ സ്ഥാപിക്കുകയും ബിദ്അത്ത് പിഴുതുമാറ്റുകയും ചെയ്ത ഭരണാധികാരിയും ഉമറുബി`ന്‍ അബ്ദില്‍ അസീസ്(റ)വിന് ശേഷം ഏറ്റവും നല്ല ഭരണം കാഴ്ചവെച്ച മഹാമനീഷിയും സുന്നിയും ഹനഫീ മദ്ഹബ്കാരനുമായിരുന്നു. (സിയറുഅഅ്ലാമിന്നുബലാഅ്20/534, അല്‍കാമില്‍ഫിത്താരീഖ് 5/125, വഫയാതുല്‍ അഅ്യാന്‍ 5/185, അല്‍ബിദായതുവന്നിഹായ 12/278) ഇദ്ദേഹം ഏറെ വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ബിദ്അത്തിനെ നഖശിഖാന്തം എതിര്‍ത്ത മഹാന്‍ മൗലിദ് സദസ്സിലെ സ്ഥിരാതിഥിയായിരുന്നു.
(7) ഇമാം ഫഖ്റുദ്ദീനുര്‍റാസീ(റ606)
മൗലിദിന്റെ ബറകത്ത് വിവരിച്ച് മഹാന്‍ പറയുന്നു. മൗലിദ് സദസ്സില്‍ വെച്ച ഭക്ഷണവും വെള്ളവും വളരെയധികം ബറകത്തുള്ളതാണ്. മൗലിദിന്റെ സദസ്സില്‍ വെക്കപ്പെട്ട പണം മറ്റുള്ളവയുമായി കലര്‍ത്തിയാല്‍ അവന് സാമ്പത്തിക ക്ലേശം ഉണ്ടാവുകയില്ല (അന്നിഅ്മതുല്‍കുബ്റാ, പേ 6).
(8)ഇമാം ഹാഫിള് അബുല്‍ഖത്താബ് ബിന്‍ ദിഹ്യ(റ) 544633
നീതിമാനും പ്രവാചക സ്നേഹിയുമായ മുളഫ്ഫര്‍ രാജാവിന് അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന മൗലിദ് രചിച്ചുകൊടുത്ത ഇബ്നു ദിഹ്യ(റ)യാണ്. അതിന് അദ്ദേഹത്തിന് 1000 ദീനാര്‍ സമ്മാനം ലഭിക്കുകയും ചെയ്തു. (അല്‍ബിദായതു വന്നിഹായ 13/136, സിയറു അഅ്ലാമിന്നുബലാഅ് 22/336, വഫയാതുല്‍ അഅ്യാന്‍ 1/437) അദ്ദേഹത്തെ സംബന്ധിച്ച് ദഹബി പറയുന്നത് നോക്കൂ: അദ്ദേഹം മാലികി മദ്ഹബിലെ കര്‍മശാസ്ത്ര പണ്ഡിതനും മുഹദ്ദിസും ആയിരുന്നു. ഹദീസുകളിലെ ബലാബലം പരിശോധിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നു. (സിയറുഅഅ്ലാമിന്നുബലാഅ് 22/336)
(9) ഹാഫിള് അബ്ദുര്‍റഹ്മാന്‍ ഇബ്നുല്‍ജൗസി (510597)
നബിദിനത്തിന്റെ മഹത്വത്തെ സംബന്ധിച്ച് ഇബ്നുല്‍ ജൗസി പറയുന്നു: മൗലിദ് കഴിക്കുന്നത് ആ വര്‍ഷത്തിലെ ആപത്തുകളില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനും ആഗ്രഹങ്ങള്‍ സഫലമാവുന്നതിനും സന്തോഷം കരസ്ഥമാവുന്നതിനും കാരണമാണ്.(സ്വാലിഹുശ്ശാമിയുടെ സുബുലുല്‍ ഹുദാ വര്‍റശാദ് 1/362, അല്‍മവാഹിബുല്ലദുന്നിയ്യ 1/27, താരീഖുല്‍ഖമീസ് 1/223, റൂഹുല്‍ ബയാന്‍ 9/2, സീറതുല്‍ഹലബിയ്യ 1/83)
ദഹബി ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് കാണുക. ശൈഖ്, ഇമാം, അല്ലാമ, മുഫസ്സിര്‍, ഹാഫിള്, ശൈഖുല്‍ ഇസ്ലാം, ദീനിന്റെ അലങ്കാരം(ജമാലുദ്ദീന്‍)….. (സിയറുഅഅ്ലാമിന്നുബലാഅ് 21/366)
അല്‍ ഇമാം അബുല്‍ അബ്ബാസ് അഹ്മദുല്‍ അസഫീ (633)
മൗലിദ് ഗ്രന്ഥം രചിച്ച മഹാനാണ് ഇദ്ദേഹം. ഇമാം അസ്ഖലാനി(റ) പറയുന്നു: പണ്ഡിത`ന്‍, മുഫ്തി, സൂക്ഷ്മശാലി, വ്യത്യസ്ത വിഷയങ്ങളില്‍ അവഗാഹമുള്ള മഹാ`ന്‍. നല്ലൊരു മൗലിദ് രചിച്ചിട്ടുണ്ട്. ഹിജ്റ 633 ല്‍ വഫാതായി (തബ്സ്വീറുല്‍ മുന്‍ദഹബ് ബിതഹ്രീരില്‍ മുഷ്തബഹ് 1/253, മിഅ്യാറുല്‍ മുഅ്റബ് 11/379)
(10) ഇമാം അബുല്‍ഖാസിം മുഹമ്മദ് ബിന്‍ അഹ്മദുല്‍ അസഫീ(റ) 607677
തന്റെ പിതാവിന്റെ (അബുല്‍അബ്ബാസ് അസഫിറ) അദ്ദുര്‍റുല്‍മുനള്ളം ഫീ മൗലിദിന്നബിയ്യില്‍ മുഅള്ളം എന്ന മൗലിദ് പൂര്‍ത്തിയാക്കി. (അസ്ഹാറുര്‍രിയാള് 2/374) ഇമാം സര്‍കലീ പറയുന്നു. അദ്ദേഹം ഉന്നതനും കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്നു.(അല്‍ അഅ്ലാം 5/223) അദ്ദേഹം ഇമാമാണ് (മിഅ്യാറുല്‍ മുഅ്റബ് 11/379).
(11) അശ്ശൈഖ് സ്വലാഹുദ്ദീനു സ്സ്വിഫ്ദീ(റ764)
അബ്ദുല്ലാഹി ബി`ന്‍ അസ്സ്വനീഅതല്‍ മിസ്രീ (734)
മഹാനവര്‍കളുടെ ചരിത്രത്തില്‍ ഇമാം സ്വിഫ്ദീ(റ) പറയുന്നു: എല്ലാവര്‍ഷവും മൗലിദ് സംഘടിപ്പിക്കും. അതില്‍ വലിയ പണ്ഡിതന്മാരും ഭരണാധികാരികളും മറ്റും സംബന്ധിക്കും. അന്ന് അദ്ദേഹം നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ് നന്നായി തയ്യാറെടുക്കും. മൗലിദിന് സംഗമിച്ചവര്‍ക്ക് ധര്‍മം നല്‍കും. ഭരണത്തില്‍ നീതി പുലര്‍ത്താത്ത ഭരണാധികാരികള്‍ക്ക് അതിന് ശേഷം പ്രത്യേക വഅ്ള് സംഘടിപ്പിക്കും (അഅ്യാനുല്‍ അസ്വ്ര്‍ പേ 426)
(12) അല്‍ഹാഫിള് ബി`ന്‍ നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ (842)
മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ, അല്ലഫ്ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്, മിന്‍ഹാജുസ്സൂല്‍ ഫീ മിഅ്റാജിര്‍റസൂല്‍, തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. നബിദിനത്തെ പ്രശംസിച്ച് മഹാ`ന്‍ ചൊല്ലിയ കവിതയുടെ സാരം ഇങ്ങനെ: ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച അബൂലഹബ് നരകാവകാശിയാണ്. എന്നിട്ടും നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിച്ച് അടിമസ്ത്രീയെ മോചിപ്പിച്ചത് കൊണ്ട് എല്ലാ തിങ്കളാഴ്ചയും ശുദ്ധ ജലം നല്‍കപ്പെടുന്നു. എങ്കില്‍ തിരുനബിയുടെ ജന്മത്തില്‍ സന്തോഷിക്കുകയും സത്യവിശ്വാസിയായി മരിക്കുകയും ചെയ്താല്‍ ലഭിക്കുന്ന പ്രതിഫലം എത്രമാത്രമായിരിക്കും. (മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ)
(13) അല്‍ഹാഫിള് ഇബ്നുകസീര്‍ (700774)
നബി(സ്വ)യുടെ മൗലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. മാത്രമല്ല; മൗലിദ് കഴിച്ച മുളഫ്ഫര്‍ രാജാവിനെ വാനോളം പുകഴ്ത്തുന്നത് കാണുക. മലികുല്‍മുളഫ്ഫര്‍ ധര്‍മിഷ്ഠന്‍, നേതാവ്, സല്‍പ്രവര്‍ത്തനങ്ങളുടെ ഉടമ എന്നീ നിലകളില്‍ വര്‍ത്തിച്ചു. അദ്ദേഹം റബീഉല്‍ അവ്വലില്‍ വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ട്. അദ്ദേഹം പണ്ഡിതനും ധ്യൈശാലിയും നീതിമാനുമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് റഹ്മത്ത് ചെയ്യട്ടേ. അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം നന്നാക്കികൊടുക്കട്ടേ. അദ്ദേഹത്തിന് ഇബ്നുദിഹ്യ(റ) അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന മൗലിദ് ഗ്രന്ഥം രചിച്ച് കൊടുത്തു. അതിന് അദ്ദേഹം ആയിരം ദീനാര്‍ പ്രതിഫലം കൊടുത്തു. ദീര്‍ഘകാലം ഭരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതരീതിയും സ്വകാര്യതയും സതുത്യര്‍ഹമായിരുന്നു. സിബ്ത്ബിനില്‍ജൗസി പറയുന്നു: മൗലിദ് സദസ്സിന്റെ സുപ്രയില്‍ ചുട്ട 1000 ആടും 10,000 കോഴിയും 1,30,000 പാത്രങ്ങളില്‍ ഹലുവയും ഉണ്ടായിരുന്നു (അല്‍ബിദായതുവന്നിഹായ 13/136).
(14)ഇമാം ജലാലുദ്ദീ`ന്‍ അസ്സുയൂത്വി(റ) 849911
മൗലിദ് സമര്‍ത്ഥിക്കാന്‍ അദ്ദേഹം അല്‍ ഹാവീ ലില്‍ ഫതാവയില്‍ ഹുസ്നുല്‍ മഖ്സ്വദ് ഫീ അമലില്‍ മൗലിദ് എന്ന ഗ്രന്ഥം രചിക്കുകയും നബിദിനാഘോഷത്തെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.
(15) അല്ലാമ മുഹമ്മദ് ബി`ന്‍ ഉമര്‍ അല്‍ ഹള്റമീ (930)
നബി(സ്വ) ജനിച്ച ദിവസം ആഘോഷിക്കല്‍ നമുക്ക് അനിവാര്യമാണ്. നബി(സ്വ) ഉദയം ചെയ്ത സമയം പരിഗണിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക, പാപങ്ങളില്‍ നിന്ന് അകലുക, പ്രിയങ്കരരായ നബി(സ്വ)യെ ആദരിച്ച് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക, അല്ലാഹു തിരുനബി(സ്വ)യെ ആദരിച്ചവിധം മനസ്സിലാക്കുക, അല്ലാഹു ആദരിച്ചവരെ ആദരിക്കല്‍ ഹൃദയത്തില്‍ ഭക്തിയുണ്ടെന്നതിന്റെ അടയാളമാണ്. (ഹദാഇഖുല്‍ അന്‍വാര്‍, പേ 53)
അദ്ദേഹം ഇമാമും അഗാധജ്ഞാനമുള്ള പണ്ഡിതനുമായിരുന്നു. (അന്നൂറുസ്സാഫിര്‍ 1/18)
(16) ശൈഖുല്‍ ഇസ്ലാം ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജരില്‍ ഹൈതമീ(റ) (909975)
മൗലിദ് സംഘടിപ്പിക്കുന്നതും അതിന് ജനങ്ങള്‍ സംഘമിക്കുന്നതും സുന്നത്താണ് (ഫതാവല്‍ ഹദീസിയ്യ, പേ 202).
അന്നിഅ്മതുല്‍ കുബ്റാ ഫീ സയ്യിദി വുല്‍ദി ആദം എന്ന മൗലിദ് ഗ്രന്ഥം രചിക്കുകയും അതില്‍ മൗലിദ് കഴിക്കുന്നതിന്റെ മഹത്വം വിശദീകരിക്കുകയും ചെയ്തു.
(17) ഇമാം അഹ്മദുബി`ന്‍ അഹ്മദുല്‍ ഖസ്ത്വല്ലാനീ (റ) (851923)
മുസ്ലിംകള്‍ മുഴുവനും നബി(സ്വ)ജനിച്ച മാസത്തില്‍ സദസ്സുകള്‍ സംഘടിപ്പിക്കുകയും സദ്യ ഒരുക്കുകയും ചെയ്യുന്നു. വിശിഷ്യാ നബി(സ്വ) ജനിച്ച രാത്രിയില്‍ വളരെ കൂടുതല്‍ നന്മ ചെയ്യുകയും സദഖകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ബറകത്ത് എപ്പോഴും അവരില്‍ പ്രകടമായികൊണ്ടിരിക്കുന്നു. തിരു നബി(സ്വ) ജന്മമെടുത്ത ദിനങ്ങളെ ആഘോഷമാക്കിയവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കട്ടെ (അല്‍ മവാഹിബുല്ലദുന്നിയ്യ 1/48)
(18)ഇമാം മുല്ലാഅലിയ്യുല്‍ഖാരീ(റ1014)
സുപ്രസിദ്ധ പണ്ഡിത`ന്‍, മുഹദ്ദിസ്, (ശൗകാനിയുടെ അല്‍ ബദ്റുത്തവാലിഅ് 1/353) മഹാന് അല്‍മൗരിദുര്‍റവീ എന്നൊരു മൗലിദ് കിതാബുണ്ട്. (ഹദിയ്യതുല്‍ആരിഫീ`ന്‍ 1/496)
(19)ഇമാം അബ്ദുര്‍റഊഫ് അല്‍മുനാവീ (റ) (9521031)
ഇദ്ദേഹത്തിന് മൗലിദുല്‍ മുനാവീ എന്ന പേരില്‍ ഒരു മൗലിദ് ഗ്രന്ഥമുണ്ട്. (അല്‍ബറാഹീനുല്‍ജലിയ്യ 36)
(20) അല്ലാമ ഖുത്വ്ബുദ്ദീനുല്‍ ഹനഫീ (റ988)
എല്ലാവര്‍ഷവും റബീഉല്‍ അവ്വല്‍ 12 ന് നബി(സ്വ)യുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നതിന് വേണ്ടി പണ്ഡിതന്മാരും നാലുമദ്ഹബിലെ ഖാസിമാരും അവിടെയുള്ള മറ്റനേകം ആളുകളും മഗ്രിബ് നിസ്കാര ശേഷം പള്ളികളില്‍ നിന്ന് സൂഖുല്ലൈലിലേക്ക് വരും. പിന്നീട് അവിടന്ന് വ`ന്‍ ജനാവലി നബി(സ്വ)യുടെ ജന്മസ്ഥലത്തേക്ക് പുറപ്പെടും. ഒരാള്‍ ഉദ്ബോധനം നടത്തുകയും രാജാവിന്റെ ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. പിന്നെ എല്ലാവരും മസ്ജിദുല്‍ ഹറാമില്‍ ഒരുമിച്ച് കൂടും. അവിടേക്ക് നാട്ടി`ന്‍ പുറങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ആളുകള്‍ വന്നണയും. അന്നവര്‍ക്ക് വല്ലാത്ത സന്തോഷമാണ്. നബി(സ)ജനിച്ച രാത്രിയില്‍ സന്തോഷിക്കാതിരിക്കാ`ന്‍ ഒരുവിശ്വാസിക്ക് എങ്ങനെ കഴിയും (അല്‍ഇഅ്ലാം ബിഅഅ്ലാമി ബൈതില്ലാഹില്‍ ഹറാം പേ: 356)
(21) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).
 ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക  എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).
 (22)ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള്‍, പ്രവാചകകീര്‍ത്തനങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).
(23) ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
 ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വിേ ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
(24) ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍  നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).
 ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ്” (ഹദാഇഖുല്‍ അന്‍വാര്‍, വാ: 1,പേജ്: 19).
(25) നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമുായ മാസം കൂടിയാണല്ലോ റബീഉല്‍ അവ്വല്‍ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു.  “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 256)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ